Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Sunday, 4 March 2012

തെരഞ്ഞെടുപ്പ് കമീഷന്‍ തീരുമാനം അഹമ്മദിനെ പ്രബലനാക്കും


മലപ്പുറം: മുസ്ലിം ലീഗ് കേരള സ്റ്റേറ്റ് കമ്മിറ്റി(എം.എല്‍.കെ.എസ്.സി) ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗില്‍(ഐ.യു.എം.എല്‍) ലയിക്കുന്നതോടെ നേട്ടം ലഭിക്കുന്നത് അഖിലേന്ത്യാ പ്രസിഡന്റ് ഇ. അഹമ്മദിന്. ലയന തീരുമാനത്തിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ അംഗീകാരം ലഭിച്ചില്ലായിരുന്നെങ്കില്‍ ആദ്യം തെറിക്കുക
അഹമ്മദിന്റെ മന്ത്രി, എം.പി പദവികളായിരുന്നു. കേരള ഘടകം മുസ്ലിം ലീഗിനാകട്ടെ തെരഞ്ഞെടുപ്പില്‍ കോണി ചിഹ്നം കൈവിട്ടുപോയില്ലെന്ന ആശ്വാസമാണ്. പുതിയ തീരുമാനത്തോടെ കോണി ഇനി ഐ.യു.എം.എല്ലിന്റെ ചിഹ്നമായി മാറും. പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നം അനുവദിക്കാനുള്ള അധികാരം നേരത്തെ സംസ്ഥാന കമ്മിറ്റിക്കായിരുന്നു. പുതിയ തീരുമാനം പാര്‍ട്ടിയില്‍ അഖിലേന്ത്യാ കമ്മിറ്റിയുടെ പ്രസക്തി വര്‍ധിപ്പിക്കുകയും പ്രസിഡന്റിനെ കൂടുതല്‍ പ്രബലനാക്കുകയും ചെയ്യും. രണ്ട് പാര്‍ട്ടികള്‍ എന്ന സാങ്കേതികത്വം മറികടക്കാന്‍ ലയനത്തിന് രാഷ്ട്രീയകാര്യ സമിതി യോഗം തീരുമാനിച്ചിരുന്നു. ഈ തീരുമാനവുമായാണ് ഐ.യു.എം.എല്‍ തെരഞ്ഞെടുപ്പ് കമീഷന് മറുപടി നല്‍കിയത്.
അഹമ്മദിന്റെ  ഇരട്ട പാര്‍ട്ടി അംഗത്വം സംബന്ധിച്ച് പരാതി നല്‍കിയ ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബിന്റെ പേരമകന്‍ ദാവൂദ്മിയാന്‍ ഖാനും സംഘവും ഉന്നയിച്ച വാദത്തെ മറികടക്കാന്‍ പാര്‍ട്ടിക്കായി. ഇതിനായി കേരളത്തിലെ മുഴുവന്‍ ജില്ലാ, മണ്ഡലം കമ്മിറ്റികളുടെയും പേരിലുള്ള പ്രമേയം തെരഞ്ഞെടുപ്പ് കമീഷന് മുന്നില്‍ എത്തിക്കുകയും ചെയ്തു. ലീഗിന്റെ സംസ്ഥാന, പ്രാദേശിക ഘടകങ്ങളെല്ലാം അഹമ്മദിന് പിന്തുണ അറിയിച്ചതോടെയാണ് കമീഷന് മുന്നില്‍ വന്ന പരാതിക്ക് നിലനില്‍പ്പില്ലാതായത്. ഇതോടെ സംസ്ഥാന കമ്മിറ്റിയുടെ ചിഹ്നം അഖിലേന്ത്യാ കമ്മിറ്റിക്ക് നല്‍കണമെന്ന ആവശ്യവും തെരഞ്ഞെടുപ്പ് കമീഷന്‍ അംഗീകരിക്കുകയായിരുന്നു. സംസ്ഥാന ഘടകം ഇനി അറിയപ്പെടുക ഐ.യു.എം.എല്‍ കേരള സ്റ്റേറ്റ് കമ്മിറ്റി എന്ന പേരിലായിരിക്കും. ഇതിനനുസൃതമായി ഇതര സംസ്ഥാന കമ്മിറ്റികളും അറിയപ്പെടും.
അഹമ്മദിന് രണ്ട് പാര്‍ട്ടികളില്‍ അംഗത്വം എന്ന വിവാദം ഉയര്‍ന്നപ്പോള്‍ തന്നെ പാര്‍ട്ടിയുടെ ചിഹ്നം നഷ്ടപ്പെട്ടേക്കുമോ എന്ന ആശങ്കയും ഉയര്‍ന്നിരുന്നു. എന്നാല്‍, നിയമവിദഗ്ധരുടെ സഹായത്തോടെ ലീഗ് നടത്തിയ നീക്കം ഒടുവില്‍ ലക്ഷ്യം കാണുകയായിരുന്നു.  മുസ്ലിം ലീഗ്  കേരള സ്റ്റേറ്റ് കമ്മിറ്റി എന്ന പേരില്‍ പ്രത്യേക രജിസ്ട്രേഷനിലുള്ള പാര്‍ട്ടി ഇതോടെ ചരിത്രമായി മാറും. 

No comments:

Discuss