Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Friday, 2 March 2012

'കോക്കളീം ഡോലിപ്പാട്ടും ഞങ്ങ കിട്ടുമ്മെന്ന് ഭേരിക്കണ്ട് '

'കോക്കളീം ഡോലിപ്പാട്ടും ഞങ്ങ കിട്ടുമ്മെന്ന് ഭേരിക്കണ്ട് '
അരിയന്നൂര്‍: 'കോക്കളീം ഡോലിപ്പാട്ടും ഞങ്ങ കിട്ടുമ്മെന്ന് ഭേരിക്കണ്ട്...'(കോല്‍ക്കളിയിലും ഡോലിപ്പാട്ടിലും തങ്ങള്‍ വിജയം പ്രതീക്ഷിക്കുന്നു)കടലും താണ്ടി കലോത്സവവേദിയിലെത്തിയവരുടെ  പ്രതീക്ഷ. 'കോക്കളി ഞങ്ങടെ തനത് കലയാണ്. ഡോലിപ്പാട്ടും ഒപ്പനേം കുടംകളീം പരിചമുട്ടും ഒലക്കമുട്ടും
ആട്ടവുമൊക്കെ ഞങ്ങക്ക് വശാണ്. ഇവിടെ ഇന്റര്‍ സോണില്‍ കേരളത്തിന്റെ തനത് ഐറ്റങ്ങള്‍ മാത്രമാണ്. ഇന്റര്‍ സോണ്‍ ഒരുതവണ ലക്ഷദ്വീപില്‍ നടത്തിനോക്ക്, കേരളത്തിന്റെ എല്ലാ കലകളും ഞങ്ങള്‍ കണ്ട് പഠിക്കും. ഞങ്ങള്‍ക്ക് ലക്ഷദ്വീപ് സംസ്കാരത്തിന്റെ ഭാഗമായ കലകളിലാണ് പ്രാവീണ്യം'-ലക്ഷദ്വീപ് കട്മത്ത് ദ്വീപിലെ കാലിക്കറ്റ് യൂനിവേഴ്സിറ്റി സെന്ററില്‍നിന്ന് ഇന്റര്‍ സോണിനെത്തിയ വിദ്യാര്‍ഥിസംഘം പറയുന്നു.
ശനിയാഴ്ചയാണ് ലക്ഷദ്വീപ് സംഘത്തിന്റെ കോല്‍ക്കളി മത്സരം. രണ്ടാം തവണയാണ് ലക്ഷദ്വീപുകാര്‍ ഇന്റര്‍ സോണിനെത്തുന്നത്. അവിടെ കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ മൂന്ന് സെന്ററുകളാണുള്ളത്. കട്മത്തിനുപുറമെ, ആന്ദ്രോത്തിലെ പി.എം.സെയ്ദ് സ്മാരക  സെന്റര്‍, കവരത്തി  ബി.എഡ് സെന്റര്‍ എന്നിവ. ഇവ ഉള്‍പ്പെടുത്തി രണ്ടുവര്‍ഷം മുമ്പാണ് ഇസോണ്‍ കലോത്സവം ആരംഭിച്ചത്. കഥകളിയും ഭരതനാട്യവും മോഹിനിയാട്ടവും കുച്ചിപ്പുടിയും ഒഴികെയുള്ള മത്സരങ്ങള്‍ ഇ സോണിലുണ്ട്.
കോല്‍ക്കളി, ഡോലിപ്പാട്ട് എന്നിവയിലാണ് ലക്ഷദ്വീപ് സംഘം മത്സരിക്കുന്നത്. പരിചമുട്ട്, മൈം, സ്കിറ്റ്, ദഫ് മുട്ട് എന്നിവയിലും മത്സരിക്കാന്‍ അവസരമുണ്ടായിരുന്നു. കട്മത്ത്  സെന്റര്‍ കോളജാക്കുന്നതുള്‍പ്പെടെയുള്ള  നടപടികള്‍ നടക്കുന്നതിനാല്‍ കൂടുതല്‍ പേര്‍ക്ക് എത്താനായില്ല.
 ഇന്റര്‍സോണിന് വഴിയൊരുക്കുന്നതാണ് സ്ഥാപനത്തെ സമ്പൂര്‍ണ കോളജാക്കാനുള്ള തീരുമാനം- കോളജ് യൂനിയന്‍ ചെയര്‍മാന്‍കൂടിയായ ടി.റിയാസ് ഖാന്‍ പറഞ്ഞു. അതിനുപുറമെ എന്‍.എസ്.എസ് ക്യാമ്പും സ്റ്റഡി ടൂറും നേരിയ തടസ്സമുണ്ടാക്കി. തങ്ങള്‍ ഇന്റര്‍സോണിനു കപ്പല്‍കയറിയ നിമിഷമാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ അമര്‍നാഥ് എത്തിയത്. മൂന്നുദിവസ സന്ദര്‍ശനത്തിനെത്തിയ അഡ്മിനിസ്ട്രേറ്റര്‍ കോളജിനെ പുതിയ കേന്ദ്രത്തിലേക്ക് മാറ്റുന്നതടക്കമുള്ള നടപടികള്‍ ചെയ്യുകയാണ്. തിരിച്ചെത്തുമ്പോള്‍ രണ്ട് വിജയമാണ് പ്രതീക്ഷിക്കുന്നത്. കോല്‍ക്കളിയിലും ഡോലിപ്പാട്ടിലും വിജയവും  കലാലയം കോളജാകുന്നതും.
ലക്ഷദ്വീപിലെ ഒന്നൊഴികെ ഒമ്പതുദ്വീപുകളിലും പ്രചാരത്തിലുള്ള ജെസരി ഭാഷയിലാണ് ഇവരുടെ സംഭാഷണവും പാട്ടുമെല്ലാം. മിനിക്കോയില്‍ മാത്രമാണ് ലിപിയുള്ള മഹല് ഭാഷ. നാടിന്റെ തനതുകലയായതിനാല്‍ സംഘത്തിലുള്ളവരെല്ലാവരും കോല്‍ക്കളി കണ്ടും കേട്ടും ശീലിച്ചവരാണ്. ചെറിയ സംശയനിവാരണത്തിന് നാട്ടിലെ പ്രായമേറിയവരുടെ സഹായം തേടും. റിയാസ് ഖാനുപുറമെ, കോളജ് ജനറല്‍ ക്യാപ്റ്റന്‍ എ.സി.അലിസഫരിയ, ടി.പി.ഇര്‍ഷാദ്ഖാന്‍, എന്‍.അല്‍ഖാഫ് ഹുസൈന്‍, എ.കെ.റഹ്മത്തുല്ല, പി.പി. അബ്ദുല്‍ ഗഫൂര്‍, കെ.എം.നൗഫല്‍, കെ.നൗഷാദ്ഖാന്‍, പി.റഹീം എന്നിവരാണ് സംഘത്തിലുള്ളത്. 28നാണ് സംഘം ലക്ഷദ്വീപില്‍ നിന്ന്  യാത്രതിരിച്ചത്. 29ന് കൊച്ചിയിലെത്തി പിറ്റേന്ന് റോഡ് മാര്‍ഗം ഗുരുവായൂരിലേക്ക് വന്നു.


No comments:

Discuss