Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Friday, 2 March 2012

കടല്‍ ദുരന്തം : കപ്പല്‍ കണ്ടെത്തിയതായി സൂചന

കടല്‍ ദുരന്തം : കപ്പല്‍ കണ്ടെത്തിയതായി സൂചന
കൊച്ചി/ആലപ്പുഴ: മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച് രണ്ടുപേര്‍ മരിച്ച സംഭവത്തില്‍  കടന്നുകളഞ്ഞ  കപ്പല്‍ കണ്ടെത്തിയതായി സൂചന. ഗോവയില്‍നിന്ന് സിംഗപ്പൂരിലേക്ക് പോയ ഇന്ത്യന്‍ കമ്പനിയായ സോമാനിയ ഷിപ്പിങ്ങിന്റെ
ഉടമസ്ഥതയിലുള്ള എം.വി. പ്രഭു ദയാല്‍ എന്ന കപ്പലാണ് ബോട്ടില്‍ ഇടിച്ചതെന്നാണ് കോസ്റ്റ് ഗാര്‍ഡും പ്രത്യേക അന്വേഷണ സംഘവും നല്‍കുന്ന വിവരം. നേവി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി കപ്പല്‍ ശ്രീലങ്കക്ക് കിഴക്കുവശത്ത് തമിഴ്നാടിനോട് ചേര്‍ന്ന ഭാഗത്ത് അധികൃതര്‍ തടഞ്ഞിട്ടിരിക്കുകയാണ്. വിശദ പരിശോധനകള്‍ക്കും ചോദ്യം ചെയ്യലിനുമായി  കൊച്ചി തീരത്തടുപ്പിക്കാന്‍ കപ്പലുടമക്ക് മുംബൈയിലെ ഷിപ്പിങ് ഡയറക്ടര്‍ ജനറല്‍ നിര്‍ദേശം നല്‍കി. ശനിയാഴ്ച ഉച്ചയോടെ കപ്പല്‍ കൊച്ചിയില്‍ എത്തിക്കുമെന്നാണ് വിവരം. കൊച്ചി തുറമുഖത്ത് കപ്പല്‍ അടുപ്പിക്കാന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ അനുമതി അന്വേഷണ സംഘം തേടിയിട്ടുണ്ട്. കപ്പല്‍ കണ്ടെത്തിയതായി ഷിപ്പിങ് ഡയറക്ടര്‍ ജനറല്‍ നല്‍കിയ സൂചനയുടെ അടിസ്ഥാനത്തില്‍ ആവശ്യമായ നടപടികള്‍ എടുത്തിട്ടുണ്ടെന്ന് എറണാകുളം റേഞ്ച് ഐ.ജി അറിയിച്ചു. അതേസമയം, കപ്പലിടിച്ച് ബോട്ട് തകര്‍ന്ന സംഭവത്തില്‍ കാണാതായ മത്സ്യത്തൊഴിലാളികളെയും ബോട്ടും കണ്ടെത്തിയില്ല. മുഴുവന്‍ സംവിധാനങ്ങളും ഉപയോഗപ്പെടുത്തി മത്സ്യത്തൊഴിലാളികളെയും ബോട്ടും കണ്ടെത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അപകടസമയത്ത് ഇതുവഴി കടന്നുപോയ ഒമ്പത് കപ്പലുകളെ ചുറ്റിപ്പറ്റിയായിരുന്നു,  ഇടിച്ച കപ്പലിനായി നേവിയും കോസ്റ്റ് ഗാര്‍ഡും ഷിപ്പിങ് ഡയറക്ടര്‍ ജനറലും  അന്വേഷണം നടത്തിയത്.  അന്വേഷണം മൂന്നെണ്ണത്തില്‍ കേന്ദ്രീകരിക്കുകയും ഒടുവില്‍ എം.വി. പ്രഭു ദയാലില്‍ എത്തുകയുമായിരുന്നെന്നാണ് വിവരം. മുംബൈ മാരിടൈം റെസ്ക്യൂ കോ  ഓഡിഷേന്‍ സെന്ററിന്റെയും കൊച്ചി പോര്‍ട്ട് ട്രസ്റ്റ് അടക്കമുള്ള ഏജന്‍സികളുടെ സഹായത്തോടെയുമാണ്, അപകടസമയത്ത് കടന്നുപോയ കപ്പലുകളുടെ വിവരം ശേഖരിച്ചത്. ഈ കപ്പലുകളുമായി ഷിപ്പിങ് ഡയറക്ടര്‍ ജനറല്‍ ബന്ധപ്പെട്ടെങ്കിലും എം.വി. പ്രഭു ദയാലില്‍നിന്ന് മാത്രം മറുപടി ലഭിച്ചില്ലത്ര. ഇതില്‍ സംശയം തോന്നി നടത്തിയ അന്വേഷണത്തിലാണ് സിംഗപ്പൂര്‍ പതാകയേന്തിയ ഇന്ത്യന്‍ ചരക്കുകപ്പല്‍ തടഞ്ഞിടാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി വിവിധ കപ്പലുകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചതായും എന്നാല്‍, ഇതുസംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും നേവി അധികൃതര്‍ വ്യക്തമാക്കി. അപകടം നടന്ന് രണ്ട് ദിവസം കഴിഞ്ഞിട്ടും കപ്പല്‍ കണ്ടെത്താന്‍ കഴിയാത്തതില്‍ പ്രതിഷേധം രൂക്ഷമായതിനിടെയാണ് വെള്ളിയാഴ്ച വൈകുന്നേരത്തോടെ കണ്ടെത്തിയതായ സൂചന പുറത്തുവന്നത്. കപ്പല്‍ കരക്കടുപ്പിച്ച ശേഷം അന്വേഷണം പൊലീസ് ഏറ്റെടുക്കും. ആലപ്പുഴ എസ്്.പിയുടെ നേതൃത്വത്തിലെ പ്രത്യേക സംഘമാകും തുടരന്വേഷണം നടത്തുക. ആലപ്പുഴ അന്ധകാരനഴി മനക്കോടം ഭാഗത്ത് കടലില്‍ വ്യാഴാഴ്ച പുലര്‍ച്ചെ 'ഡോണ്‍ വണ്‍' എന്ന ബോട്ടാണ് അജ്ഞാത കപ്പലിടിച്ച് തകര്‍ന്നത്. നീണ്ടകര ഭാഗത്തുനിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടിലുണ്ടായിരുന്ന ജെസ്റ്റിന്‍, സേവ്യര്‍ എന്നിവര്‍ മരിക്കുകയും ബര്‍ണാഡ്, ക്ളീറ്റസ്, സന്തോഷ് എന്നിവരെ കാണാതാവുകയും ചെയ്തിരുന്നു. പരിക്കേറ്റ ജോസഫും മൈക്കിളും ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.  നേവിയുടെയും മറൈന്‍ എന്‍ഫോഴ്സ്മെന്റിന്റെയും കോസ്റ്റ് ഗാര്‍ഡിന്റെയും നേതൃത്വത്തിലാണ് കാണാതായവര്‍ക്കായി തിരച്ചില്‍ നടക്കുന്നത്.

No comments:

Discuss