Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Friday, 2 March 2012

മലാപ്പറമ്പില്‍ മേല്‍പ്പാലം വരുന്നു



ദേശീയപാത ബൈപ്പാസില്‍ മലാപ്പറമ്പ് ജങ്ഷനില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി മേല്‍പ്പാലം നിര്‍മിക്കാന്‍ തീരുമാനമായി. കോഴിക്കോട് സന്ദര്‍ശിച്ച ദേശീയപാത അതോറിറ്റി ഡയറക്ടര്‍ ജനറല്‍ സി. കന്തസ്വാമി ഇതുസംബന്ധിച്ച നിര്‍ദേശം ഉദ്യോഗസ്ഥര്‍ക്ക് നല്‍കി. എം.കെ.രാഘവന്‍ എം. പി, മലാപ്പറമ്പ് ജങ്ഷനില്‍ ഉണ്ടാകാന്‍ പോകുന്ന ഗതാഗതപ്രശ്‌നവും അപകടസാധ്യതയും ഡയറക്ടര്‍ ജനറലിനോട് നേരിട്ട് അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി ഉണ്ടായത്.

നിലവില്‍ നിര്‍മിച്ച ബൈപ്പാസ് നാലുവരിയാക്കുന്ന പ്രവൃത്തിയോടൊപ്പം മേല്‍പ്പാലത്തിന്റെ പ്രവൃത്തിയും ആരംഭിക്കും. മലാപ്പറമ്പില്‍ കോഴിക്കോട്-മൈസൂര്‍ ദേശീയപാത മുറിച്ചു കടക്കുന്നിടത്താണ് മേല്‍പ്പാലം നിര്‍മിക്കുക. അതേസമയം, തൊണ്ടയാട് ബൈപ്പാസ് ജങ്ഷനില്‍ മേല്‍പ്പാലം നിര്‍മിക്കാനുള്ള തീരുമാനം നിലവില്‍ ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ ഇനിയും കൈക്കൊണ്ടിട്ടില്ല.


ബൈപ്പാസ് റോഡ്, ദേശീയപാത കൂടിയായ വയനാട് റേഡുമായി കൂട്ടിമുട്ടുന്ന മലാപ്പറമ്പ് ജങ്ഷന്‍ വലിയൊരു അപകട മേഖലയാകുമെന്ന് ഇതിനകം തന്നെ പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നഗരത്തില്‍ ഏറ്റവുമധികം ഗതാഗതത്തിരക്കുള്ള ജങ്ഷനാണ് മലാപ്പറമ്പ്. അന്യ സംസ്ഥാനങ്ങളില്‍ നിന്നടക്കമുള്ള വാഹനങ്ങള്‍ ഏറ്റവുമധികം കടന്നു പോവുന്നതും ഇത് വഴിയാണ്. അതുകൊണ്ടുതന്നെ അപകടസാധ്യതയും ഏറെയാണ്. വിമാനത്താവളത്തില്‍ നിന്ന് കണ്ണൂരിലേക്കും നഗരത്തില്‍ നിന്ന് കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലേക്കുമുള്ള വാഹനങ്ങളെല്ലാം കടന്നു പോവുന്നത് ഇതു വഴിയാണ്. ബൈപ്പാസ് തുറക്കുന്നതോടെ വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കാനാണ് സാധ്യത.


നഗരത്തില്‍ പ്രവേശിക്കാതെ എളുപ്പത്തില്‍ കോഴിക്കോട്-ബാലുശ്ശേരി റോഡിലും കോഴിക്കോട് -കുറ്റിയാടി സംസ്ഥാന പാതയിലും എത്തിച്ചേരാമെന്നതുകൊണ്ട് ആളുകള്‍ കൂടുതലും ബൈപ്പാസിനെയായിരിക്കും പ്രയോജനപ്പെടുത്തുക. പെരുകുന്ന വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാന്‍ മലാപ്പറമ്പ് ജങ്ഷനില്‍ സിഗ്‌നല്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നുണ്ടെങ്കിലും രാത്രി കാലങ്ങളില്‍ ഇതെത്ര പ്രയോജനകരമാണെന്നാണ് ഉയരുന്ന സംശയം. ഇതിനേക്കാള്‍ തിരക്കു കുറവുള്ള തൊണ്ടയാട് ജങ്ഷനെ വാഹനങ്ങളുടെ ചീറിപ്പാച്ചില്‍ കുരുതിക്കളമാക്കി മാറ്റിയിരുന്നു. ബൈപ്പാസ് തുറന്നതിന് ശേഷം നിരവധി ജീവനുകളാണ് വാഹനങ്ങളുടെ കൂട്ടിയിടിയില്‍ ഇവിടെ പൊലിഞ്ഞത്. മറ്റൊരു തൊണ്ടയാട് ആവര്‍ത്തിക്കാതിരിക്കാന്‍ ഇവിടെ മേല്‍പ്പാലം മാത്രമാവും ശാശ്വത പരിഹാരം.


ദേശീയപാതയായതിനാല്‍ ബൈപ്പാസിലും വയനാട് റോഡിലും വരമ്പുകളും സ്​പീഡ് ബ്രേക്കറും പോലെയുള്ള സംവിധാനങ്ങള്‍ നിര്‍മിക്കാന്‍ കഴിയില്ല. മാത്രമല്ല വയനാട് റോഡിന് വീതികുറവാണെന്നത് വലിയ പ്രശ്‌നമാണ്. റോഡിന്റെ ഇരുവശവും കാഴ്ചമറച്ചുകൊണ്ട് മതിലുകളും മറ്റുമുള്ളതിനാല്‍ ബൈപ്പാസിലൂടെ ചീറിപ്പാഞ്ഞുവരുന്ന വാഹനങ്ങളെ കാണാന്‍ കഴിയില്ല. അതുകൊണ്ട് ഒരല്പം വേഗംകൂടിയാല്‍ പോലും അപകടം വരുത്തിവെക്കും.


മേല്‍പ്പാലംകൊണ്ട് അപകടസാധ്യത കുറയ്ക്കാമെന്ന് മാത്രമല്ല ഗതാഗതക്കുരുക്കും ഇല്ലാതാവും. ബൈപ്പാസ് തുറന്ന് നിരവധി മനുഷ്യക്കുരുതികള്‍ നടന്നതിനുശേഷമാണ് തൊണ്ടയാട്, മേല്‍പ്പാലം പണിയാന്‍ സര്‍ക്കാര്‍ തീരുമാനമെങ്കിലുമെടുത്തത്. ഈ കാലതാമസം മലാപ്പറമ്പിലും ആവര്‍ത്തിക്കരുതെന്നാണ് നാട്ടുകാരുടെ ആവശ്യം.

No comments:

Discuss