Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Sunday, 4 March 2012

പൂവാല വിളയാട്ടത്തിനെതിരെ പെണ്‍കൂട്ട് പ്രവര്‍ത്തകര്‍ രംഗത്ത്


കോഴിക്കോട്: നഗരത്തിലെ പൂവാലവിളയാട്ടത്തിനെതിരെ പെണ്‍കൂട്ട്  പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയത് പൊലീസിന് തലവേദനയായി. ശനിയാഴ്ച വൈകീട്ടോടെ വേലത്തരവുമായി സമീപിച്ചവരെ മൊഫ്യൂസില്‍ ബസ്സ്റ്റാന്‍ഡില്‍വെച്ച് സ്ത്രീകള്‍ പരസ്യമായി പെരുമാറിയത് കണ്ടുനിന്നവരെ അമ്പരപ്പിച്ചു. ജനം തടിച്ചുകൂടി പ്രശ്നം കൂടുതല്‍ സങ്കീര്‍ണമായതോടെ പെണ്‍കൂട്ട് പ്രവര്‍ത്തകരായ വിജി, ജയ, സക്കീന, അംബിക, ലൈല, റോസ്ന എന്നിവരെ കസബ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. പൊതുസ്ഥലത്ത് പ്രശ്നമുണ്ടാക്കിയതിനും നിയമം കൈയിലെടുത്തതിനും ഇവര്‍ക്കെതിരെ പെറ്റികേസെടുക്കാന്‍ സി.ഐ പി. പ്രമോദ് പൊലീസുകാരോട് നിര്‍ദേശിച്ചതോടെ സ്ത്രീകള്‍ സ്റ്റേഷനില്‍ പ്രതിഷേധം തുടങ്ങി. ഒടുക്കം കസബ പൊലീസ് സ്ത്രീകളെ വനിതാ പൊലീസിന് കൈമാറിയെങ്കിലും രാത്രിയായിട്ടും പ്രശ്നങ്ങള്‍ ഒത്തുതീര്‍ന്നില്ല. പിന്നീട് അന്വേഷി പ്രസിഡന്റ് കെ. അജിതയും മാധ്യമ പ്രവര്‍ത്തകരും സ്റ്റേഷനിലെത്തിയതോടെ ഒരു നിയമനടപടിയും എടുക്കാതെ മുഴുവന്‍ സ്ത്രീകളെയും പൊലീസ് താക്കീതുചെയ്ത് വിട്ടയച്ച് പ്രശ്നത്തില്‍നിന്ന് തടിയൂരി. അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി പെണ്‍കൂട്ട് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ നഗരത്തില്‍ നടക്കുന്നുണ്ട്.
 സ്ത്രീകള്‍ക്ക് ഏറ്റവും കൂടുതല്‍ അപമാനം സഹിക്കേണ്ടിവരുന്ന ബസ്സ്റ്റാന്‍ഡില്‍ 'വിജിലന്‍സ് സ്ക്വാഡ്' പ്രവര്‍ത്തിക്കുക എന്നതാണ് ഇതില്‍ പ്രധാനം. ഒപ്പം സംഭാവന പിരിക്കലും നോട്ടീസ് വിതരണവും നടക്കുന്നുണ്ട്.
വെള്ളിയാഴ്ച വൈകീട്ട് നോട്ടീസ് വിതരണം ചെയ്യവെ വേളം സ്വദേശി ഹമീദും (40) കൂട്ടാളിയും ചേര്‍ന്ന് പെണ്‍കൂട്ട് പ്രവര്‍ത്തകരോട് അശ്ലീല ചുവയോടെ സംസാരിക്കുകയും ലൈംഗിക ചേഷ്ടകള്‍ കാണിക്കുകയും ചെയ്തിരുന്നു. ഇതോടെ പ്രവര്‍ത്തകര്‍ സംഘടിച്ച് ഇരുവരെയും പിടികൂടി പൊലീസിന് കൈമാറി.  ഹമീദിനെതിരെ കസബ പൊലീസ് കേസെടുത്തെങ്കിലും ട്രാഫിക് പൊലീസിനു കൈമാറിയ കൂട്ടാളി ഓടിരക്ഷപ്പെട്ടു. ശനിയാഴ്ച നോട്ടീസ്  വിതരണം ചെയ്യവെ പ്രവര്‍ത്തകര്‍ക്കൊപ്പമുള്ള പത്തുവയസ്സുകാരനോട് ചിലര്‍ സമാന രീതിയില്‍ അശ്ലീലസ്വരത്തില്‍ സംസാരിച്ചതാണ് പരസ്യ ഏറ്റുമുട്ടലില്‍ കലാശിച്ചത്. ബസ്സ്റ്റാന്‍ഡിലെ, സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്ന  സാമൂഹിക ദ്രോഹികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പെണ്‍കൂട്ട് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

No comments:

Discuss