Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Thursday, 1 March 2012

മീന്‍പിടിത്ത ബോട്ടുകളിലെ സുരക്ഷാ സൂചകങ്ങള്‍ കുറ്റമറ്റതാക്കണം




പുറങ്കടലില്‍ മത്സ്യബന്ധനത്തിലേര്‍പ്പെടുന്ന ബോട്ടുകളില്‍ രാത്രിയും പകലും ഉപയോഗിക്കുന്ന സുരക്ഷാസൂചകങ്ങളും സന്ദേശവിനിമയ സംവിധാനവും കുറ്റമറ്റതാണെന്ന് മത്സ്യത്തൊഴിലാളികള്‍ ഉറപ്പുവരുത്തണമെന്ന് കോഴിക്കോട് പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍ ഏബ്രഹാം വി. കുര്യാക്കോസ് ആവശ്യപ്പെട്ടു.

ബേപ്പൂര്‍ കടലോര ജാഗ്രതാസമിതിയുടെ ആഭിമുഖ്യത്തില്‍ തീരദേശ പോലീസ്, കോസ്റ്റ്ഗാര്‍ഡ്, ഫിഷറീസ് ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് ബേപ്പൂര്‍ മീന്‍പിടിത്ത തുറമുഖത്ത് നടത്തിയ ബോധവത്കരണ ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


ചെറുവണ്ണൂര്‍ പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഇ. സുനില്‍കുമാര്‍ അധ്യക്ഷതവഹിച്ചു. കടലില്‍ വര്‍ധിച്ചുവരുന്ന തീവ്രവാദ-വിധ്വംസക പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനും മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും സഹായകമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ ക്ലാസില്‍ വിശദീകരിച്ചു.


മത്സ്യബന്ധനം നടത്തുമ്പോള്‍ പലരും ഇപ്പോഴും തുറമുഖവകുപ്പ് നല്‍കിയ രജിസ്‌ട്രേഷന്‍ നമ്പറാണ് പ്രദര്‍ശിപ്പിക്കുന്നത്.


ദേശീയാടിസ്ഥാനത്തില്‍ ഫിഷറീസ് വകുപ്പ് ബോട്ടുകാര്‍ക്ക് നല്‍കിയ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെയും പ്രതിവര്‍ഷം പുതുക്കുന്ന ലൈസന്‍സിന്റെയും കോപ്പികള്‍ ബോട്ടുകളില്‍ നിര്‍ബന്ധമായും കൈവശം വെക്കണമെന്ന് ഷിഷറീസിലെ കെ. മോഹന്‍രാജ് പറഞ്ഞു. അപകടങ്ങളില്‍പ്പെടുന്ന ബോട്ടുകളെ തിരിച്ചറിയണമെങ്കില്‍ ഇത് അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കടലില്‍ മത്സ്യബന്ധനം നടത്തുന്നതിനിടയില്‍ സംശയംതോന്നുന്ന ജലയാനങ്ങളെ കണ്ടെത്തിയാല്‍ ഉടന്‍ കരയില്‍ വിവരം നല്‍കാനുള്ള സംവിധാനം ഉപയോഗപ്പെടുത്തണമെന്നും ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു.
കോസ്റ്റ്ഗാര്‍ഡ് ബേപ്പൂര്‍ സ്റ്റേഷന്‍ ഓഫീസര്‍ എന്‍.ആര്‍. കുമാര്‍, ബേപ്പൂര്‍ തീരദേശ പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.കെ. രാജു, ബേപ്പൂര്‍ പോലീസ് സബ്ഇന്‍സ്‌പെക്ടര്‍ ജി. അജയകുമാര്‍, ബേപ്പൂര്‍ ഫിഷിങ് ഹാര്‍ബര്‍ വികസനസമിതി ചെയര്‍മാന്‍ കരിച്ചാലി പ്രേമന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

No comments:

Discuss