Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Thursday, 1 March 2012

ചാരിറ്റബ്ള്‍ ട്രസ്റ്റിന്റെ മറവില്‍ മൂന്നു കോടി തട്ടിപ്പ് നടത്തിയ വിരുതന്‍ പിടിയില്‍

കോഴിക്കോട്: ചാരിറ്റബ്ള്‍ ട്രസ്റ്റിന്റെ മറവില്‍ വിദേശ മലയാളികളില്‍നിന്നടക്കം പണം പിരിച്ച് മൂന്നു കോടിയില്‍പരം രൂപയുടെ തട്ടിപ്പ് നടത്തിയയാളെ  കോഴിക്കോട് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കോട്ടയം മുണ്ടക്കയം സ്വദേശിയും ഗള്‍ഫ് എംപ്ലോയീസ് ചാരിറ്റബ്ള്‍ ട്രസ്റ്റിന്റെ ചീഫ്
മാനേജിങ് ഡയറക്ടറുമായ രാജേന്ദ്രപ്രസാദിനെ (59) ട്രസ്റ്റിന്റെ കോഴിക്കോട് തിരുത്തിയാട്ടെ ഓഫിസില്‍വെച്ച് ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം എസ്.പി പി.എ. വത്സന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം സ്വദേശിയും ഗള്‍ഫില്‍ ബിസിനസുകാരനുമായ സലാഹുദ്ദീന്‍ ഫൈസി തിരുവനന്തപുരം ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് നല്‍കിയ പരാതിയിലാണ് അറസ്റ്റ്.
ബാബരി മസ്ജിദ് പൊളിച്ച സംഭവത്തില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകരെ സഹായിക്കുന്നതിനായി പണം പിരിച്ച കേസില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ഇയാള്‍ ദുബൈയില്‍ അറസ്റ്റിലായിരുന്നു. ഈ സമയത്താണ് ഗള്‍ഫ് എംപ്ലോയീസ് ചാരിറ്റബ്ള്‍ ട്രസ്റ്റ് രൂപവത്കരിച്ച് ഗള്‍ഫില്‍നിന്ന് പണം പിരിച്ചത്. ട്രസ്റ്റിനുവേണ്ടി പിരിച്ച പണം ദുബൈ കോടതിയില്‍ കെട്ടിവെച്ചശേഷം നാട്ടിലേക്ക് മടങ്ങിയ ഇയാള്‍ പിന്നീട് മാറാട് അക്രമത്തിനിരയായ സംഘ്പരിവാറുകാര്‍ക്കുവേണ്ടിയും പണം പിരിച്ച് തട്ടിപ്പ് നടത്തിയതിന് കേസ് നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. ട്രസ്റ്റിന്റെ പേരില്‍ 2003 മുതല്‍ ഇയാള്‍ ഗള്‍ഫില്‍നിന്നും ഇന്ത്യയില്‍നിന്നും വന്‍തോതില്‍ പണം സ്വരൂപിച്ചു. വിദേശ മലയാളികള്‍ക്ക് പ്രമുഖ ആശുപത്രികളില്‍ ചികിത്സ, നാട്ടില്‍ തൊഴില്‍ സംരംഭം തുടങ്ങാന്‍ പലിശരഹിത വായ്പ എന്നിവ വാഗ്ദാനം ചെയ്താണ് ഇയാള്‍ കോടികള്‍ പിരിച്ചതെന്ന് പൊലീസ് പറഞ്ഞു. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസിച്ചാണ് പണപ്പിരിവ് നടത്തിയത്.
സലാഹുദ്ദീന്‍ ഫൈസിയുടെ പരാതിയില്‍ തിരുവനന്തപുരം ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് 248 ക്രൈം നമ്പറില്‍ കഴിഞ്ഞ മാസം ആറിന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇയാള്‍ കോഴിക്കോട്ട് ഓഫിസ് നടത്തുന്നതായി രഹസ്യവിവരം കിട്ടിയ ക്രൈംബ്രാഞ്ച് സംഘം വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെയാണ് തിരുത്തിയാട് ഓഫിസേഴ്സ് ക്ളബിനടുത്ത ഓഫിസില്‍ റെയ്ഡ് നടത്തിയത്. പ്രതിമാസം 28,000 രൂപക്ക് വാടകക്കെടുത്ത കെട്ടിടത്തില്‍ മൂന്നു വര്‍ഷമായി ചാരിറ്റബ്ള്‍ ട്രസ്റ്റിന്റെ ഓഫിസ് പ്രവര്‍ത്തിച്ചുവരുകയായിരുന്നു. രജിസ്റ്റര്‍ നമ്പര്‍ 20142, ന്യൂദല്‍ഹി, കേന്ദ്രസര്‍ക്കാര്‍ അംഗീകൃതം എന്ന ബോര്‍ഡ് ഓഫിസിനു മുന്നില്‍ സ്ഥാപിച്ചിട്ടുണ്ട്. ജി.ഇ.സി.ടി ഇന്റര്‍നാഷനല്‍ പ്രൈവറ്റ് ലിമിറ്റഡ്, മിഡില്‍ ഈസ്റ്റ് എല്‍.എല്‍.ഐ.സി ദുബൈ, ഇന്ത്യന്‍ റെസിഡന്റ്സ് ആന്‍ഡ് നോണ്‍ റെസിഡന്റ്സ് റീസെറ്റില്‍മെന്റ് പ്രോജക്ട്, ഇന്ത്യന്‍ റസിഡന്റ്സ് ആന്‍ഡ് നോണ്‍ റസിഡന്റ്സ് അസോസിയേഷന്‍ തുടങ്ങിയ വിശദാംശങ്ങള്‍ ഓഫിസിനു മുന്നിലെ കൂറ്റന്‍ ബോര്‍ഡില്‍ എഴുതിയിട്ടുണ്ട്. പല ജില്ലകളിലും ട്രസ്റ്റിന്റെ ഓഫിസ് തുടങ്ങിയെങ്കിലും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. പ്രതിയെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും.

No comments:

Discuss