ആലപ്പുഴ: നടുക്കടലില്‍ മരണത്തെ മുഖാമുഖം കണ്ട നടുക്കുന്ന
ഓര്‍മകള്‍ ജോസഫിന്റെയും മൈക്കിളിന്റെയും കണ്ണുകള്‍ നനയിക്കുന്നു. മത്സ്യം
തരംതിരിച്ച് ഐസിട്ടശേഷം വിശ്രമിക്കുമ്പോഴാണ് കപ്പല്‍ ലൈറ്റുമിട്ട്
വരുന്നെന്ന് സ്രാങ്ക് ജസ്റ്റിന്‍
പറഞ്ഞത്. ' ചാലില്‍ നിന്ന് മാറിയാണ് അത് വന്നത്. ഒരുവേള പരിഭ്രമിച്ച ഞങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ദുരന്തത്തിന്റെ ആഴങ്ങളിലേക്ക് വീണു. ബോട്ടില്‍ നിന്ന് കടലിന്റെ അഗാധതയിലേക്ക് പോകുകയായിരുന്നു. വെള്ളംകുടിച്ച് പൊങ്ങിയും താഴ്ന്നും കിടന്നു. മുകളിലേക്ക് പൊങ്ങിവരുമ്പോള്‍ ബോട്ടിന്റെ ഭാഗത്ത് തട്ടി വീണ്ടും താഴേക്ക് പോകുന്നു. അല്‍പ്പംകൂടി മാറി പൊങ്ങിയപ്പോള്‍ ബോട്ടിന്റെ അരികുഭാഗം കൈയിലുടക്കി. ശ്വാസംമുട്ടി തളര്‍ന്ന അവസ്ഥയില്‍ മരണവെപ്രാളത്തോടെ അതില്‍പിടിച്ച് വെള്ളത്തിന് മുകളിലെത്തി നിലവിളിച്ചു' -രക്ഷപ്പെട്ട ചവറ കോവില്‍ത്തോട്ടം ഡോളിമന്ദിരത്തില്‍ ജോസഫ് പറഞ്ഞു.
ശരീരമാകെ തളര്‍ന്നുകിടക്കുമ്പോഴും സഹപ്രവര്‍ത്തകര്‍ക്ക് എന്തുപറ്റിയെന്നറിയാതെ ഉച്ചത്തില്‍ കരഞ്ഞു. സമീപത്ത് മറ്റാരെയും കാണാതെവന്നപ്പോള്‍ ഭയപ്പാടേറെയായി. നിലവിളികേട്ട് അടുത്തെത്തിയ തേജസ് എന്ന ബോട്ടിലെ തൊഴിലാളികളാണ് രക്ഷപ്പെടുത്തിയത്. സാധാരണ ഉണ്ടാകുന്ന സൈറണ്‍ കപ്പലില്‍നിന്ന് കേട്ടില്ല. വടക്കുപടിഞ്ഞാറുനിന്ന് തെക്കുകിഴക്കോട്ട് വന്നാണ് കപ്പല്‍ ഇടിച്ചത്. 30 വര്‍ഷത്തെ മത്സ്യബന്ധന ജീവിതത്തിനിടയില്‍ ആദ്യത്തെ ദുരന്തമാണിതെന്ന് ജോസഫ് പറഞ്ഞു.
ശരീരമാസകലം ക്ഷതമേറ്റ് ആശുപത്രിയില്‍ തളര്‍ന്നുകിടക്കുകയാണ് ചവറ മേക്കാട് ജോണിഭവനില്‍ മൈക്കിള്‍ . നീന്താനാവാതെ തളര്‍ന്ന് താഴ്ന്നുപോകുമായിരുന്ന മൈക്കിളിനും രക്ഷയായത് ബോട്ടിന്റെ പലക കൈയില്‍ തടഞ്ഞതാണ്. ഈ സമയം സേവ്യര്‍ വെള്ളത്തില്‍ മുങ്ങിത്താഴുന്നത് മൈക്കിള്‍ കണ്ടു. സേവ്യറിനെ രക്ഷപ്പെടുത്താനായി താന്‍ പിടിച്ചിരുന്ന തടിക്കഷണം മൈക്കിള്‍ നീട്ടി. എന്നാല്‍, മൈക്കിളും ജോസഫും കൂടി സേവ്യറിനെ രക്ഷപ്പെടുത്തിയെന്ന് തോന്നിയെങ്കിലും അവസാനം സേവ്യര്‍ മരിച്ചു. താന്‍ മൂന്നുപ്രാവശ്യം മുങ്ങിത്താഴ്ന്നുപോയെന്ന് മൈക്കിള്‍ ഓര്‍മിച്ചു. സെന്റ് ആന്റണീസ് എന്ന ബോട്ടിലെ തൊഴിലാളികളാണ് മൈക്കിളിനെ പിന്നീട് രക്ഷപ്പെടുത്തിയത്. ബോട്ട് തകര്‍ന്ന് വെള്ളത്തിലേക്ക് ആണ്ടുപോയപ്പോള്‍ പുറത്തേക്കുവന്ന മൂന്നുപേരില്‍ സേവ്യറിനെ നഷ്ടപ്പെട്ടത് ഓര്‍ക്കുമ്പോള്‍ മൈക്കിളിനും ജോസഫിനും ദുഃഖമടക്കാന്‍ കഴിയുന്നില്ല.
പറഞ്ഞത്. ' ചാലില്‍ നിന്ന് മാറിയാണ് അത് വന്നത്. ഒരുവേള പരിഭ്രമിച്ച ഞങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ദുരന്തത്തിന്റെ ആഴങ്ങളിലേക്ക് വീണു. ബോട്ടില്‍ നിന്ന് കടലിന്റെ അഗാധതയിലേക്ക് പോകുകയായിരുന്നു. വെള്ളംകുടിച്ച് പൊങ്ങിയും താഴ്ന്നും കിടന്നു. മുകളിലേക്ക് പൊങ്ങിവരുമ്പോള്‍ ബോട്ടിന്റെ ഭാഗത്ത് തട്ടി വീണ്ടും താഴേക്ക് പോകുന്നു. അല്‍പ്പംകൂടി മാറി പൊങ്ങിയപ്പോള്‍ ബോട്ടിന്റെ അരികുഭാഗം കൈയിലുടക്കി. ശ്വാസംമുട്ടി തളര്‍ന്ന അവസ്ഥയില്‍ മരണവെപ്രാളത്തോടെ അതില്‍പിടിച്ച് വെള്ളത്തിന് മുകളിലെത്തി നിലവിളിച്ചു' -രക്ഷപ്പെട്ട ചവറ കോവില്‍ത്തോട്ടം ഡോളിമന്ദിരത്തില്‍ ജോസഫ് പറഞ്ഞു.
ശരീരമാകെ തളര്‍ന്നുകിടക്കുമ്പോഴും സഹപ്രവര്‍ത്തകര്‍ക്ക് എന്തുപറ്റിയെന്നറിയാതെ ഉച്ചത്തില്‍ കരഞ്ഞു. സമീപത്ത് മറ്റാരെയും കാണാതെവന്നപ്പോള്‍ ഭയപ്പാടേറെയായി. നിലവിളികേട്ട് അടുത്തെത്തിയ തേജസ് എന്ന ബോട്ടിലെ തൊഴിലാളികളാണ് രക്ഷപ്പെടുത്തിയത്. സാധാരണ ഉണ്ടാകുന്ന സൈറണ്‍ കപ്പലില്‍നിന്ന് കേട്ടില്ല. വടക്കുപടിഞ്ഞാറുനിന്ന് തെക്കുകിഴക്കോട്ട് വന്നാണ് കപ്പല്‍ ഇടിച്ചത്. 30 വര്‍ഷത്തെ മത്സ്യബന്ധന ജീവിതത്തിനിടയില്‍ ആദ്യത്തെ ദുരന്തമാണിതെന്ന് ജോസഫ് പറഞ്ഞു.
ശരീരമാസകലം ക്ഷതമേറ്റ് ആശുപത്രിയില്‍ തളര്‍ന്നുകിടക്കുകയാണ് ചവറ മേക്കാട് ജോണിഭവനില്‍ മൈക്കിള്‍ . നീന്താനാവാതെ തളര്‍ന്ന് താഴ്ന്നുപോകുമായിരുന്ന മൈക്കിളിനും രക്ഷയായത് ബോട്ടിന്റെ പലക കൈയില്‍ തടഞ്ഞതാണ്. ഈ സമയം സേവ്യര്‍ വെള്ളത്തില്‍ മുങ്ങിത്താഴുന്നത് മൈക്കിള്‍ കണ്ടു. സേവ്യറിനെ രക്ഷപ്പെടുത്താനായി താന്‍ പിടിച്ചിരുന്ന തടിക്കഷണം മൈക്കിള്‍ നീട്ടി. എന്നാല്‍, മൈക്കിളും ജോസഫും കൂടി സേവ്യറിനെ രക്ഷപ്പെടുത്തിയെന്ന് തോന്നിയെങ്കിലും അവസാനം സേവ്യര്‍ മരിച്ചു. താന്‍ മൂന്നുപ്രാവശ്യം മുങ്ങിത്താഴ്ന്നുപോയെന്ന് മൈക്കിള്‍ ഓര്‍മിച്ചു. സെന്റ് ആന്റണീസ് എന്ന ബോട്ടിലെ തൊഴിലാളികളാണ് മൈക്കിളിനെ പിന്നീട് രക്ഷപ്പെടുത്തിയത്. ബോട്ട് തകര്‍ന്ന് വെള്ളത്തിലേക്ക് ആണ്ടുപോയപ്പോള്‍ പുറത്തേക്കുവന്ന മൂന്നുപേരില്‍ സേവ്യറിനെ നഷ്ടപ്പെട്ടത് ഓര്‍ക്കുമ്പോള്‍ മൈക്കിളിനും ജോസഫിനും ദുഃഖമടക്കാന്‍ കഴിയുന്നില്ല.
No comments:
Post a Comment