Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Monday, 27 February 2012

അന്ന് പലര്‍ക്കും ജീവിതം നല്‍കി;ഇന്ന് പെരുവഴിയില്‍


കോഴിക്കോട്: 32 പേര്‍ക്ക് അന്നത്തിന് വഴിയായിരുന്നു രാധാകൃഷ്ണന്‍. അന്ന് കൊല്ലത്തുകാര്‍ക്ക് രാധാകൃഷ്ണന്റെ സന്ധ്യമോളും ഷിബിയും ശരണ്യയും സുപരിചിതം. കാവനാട് പ്രദേശവാസികള്‍ക്ക് അങ്ങോട്ടും ഇങ്ങോട്ടുമുള്ള യാത്രയ്ക്ക് ഈ ബസ്സുകള്‍ വലിയ സഹായമായിരുന്നു. അങ്ങനെ മൂന്നുനാലുവര്‍ഷം, അത് ഏതാണ്ട് ഏഴുവര്‍ഷം മുമ്പുള്ള കഥ. ഇപ്പോള്‍ സ്വന്തമായി ഒരു സൈക്കിള്‍പോലുമില്ലാതെ, താമസിക്കാന്‍ സ്വന്തമായി ഒരു കൂരയില്ലാതെ നട്ടംതിരിയുകയാണ് രാധാകൃഷ്ണനും കുടുംബവും.

ഉണ്ടായിരുന്ന സ്വര്‍ണം മുഴുവന്‍ വിറ്റ കാശും പലിശയ്‌ക്കെടുത്ത പണവുംകൊണ്ടാണ് ബസ്സുകള്‍ വാങ്ങിയത്. മൂന്നുവര്‍ഷംകൊണ്ട് വരുമാനം കുറഞ്ഞ് കടം കയറിയത് മിച്ചം. ഇപ്പോള്‍ കയറിക്കിടക്കാന്‍ സ്വന്തമായൊരു കൂരയില്ല, താമസിക്കുന്ന വീടിന്റെ വാടക കൊടുക്കാന്‍ വകയില്ല. ഭാര്യയെയും മകളെയും കൂട്ടി പോകാനൊരിടമില്ല.

തലച്ചോര്‍ഭിത്തിയിലുണ്ടായ ക്ഷതത്തെത്തുടര്‍ന്ന് തളര്‍ന്ന ശരീരവുമായി മുന്നോട്ടുള്ള ജിവിതത്തിനുമുമ്പില്‍ പകച്ചുനില്‍ക്കുകയാണ് രാധാകൃഷ്ണന്‍. വാക്കറുടെ സഹായത്താല്‍ ഭാര്യയോടൊപ്പം കോഴിക്കോട് നഗരത്തിലൂടെ നടന്ന് ലോട്ടറി വിറ്റാണ് കഴിഞ്ഞുകൂടുന്നത്. ദിവസമുള്ള മരുന്നിനുതന്നെ വേണം വലിയൊരു തുക.

കോഴിക്കോട് പെരുവഴിക്കടവില്‍ വാലത്തിപ്പീടികയിലാണ് താമസം, വാടകയ്ക്ക്. ഏഴുവര്‍ഷം മുമ്പ് ബസ്സുകളടക്കം ഉള്ളതെല്ലാം വിറ്റുപെറുക്കി കടംവീട്ടി കൊല്ലത്തുനിന്ന് വണ്ടികയറിയതാണ്. കടത്തിണ്ണയിലും റെയില്‍വേസ്റ്റേഷന്‍ പ്ലാറ്റ്‌ഫോമിലും ബസ്സ്റ്റാന്‍ഡിലുമൊക്കെയായി ദിവസങ്ങളോളം കഴിഞ്ഞു. ലോട്ടറിക്കച്ചവടം പച്ചപിടിച്ചു തുടങ്ങിയപ്പോള്‍ വാടകയെ്കാരു വീടെടുത്തു. പക്ഷെ അപ്പോഴേക്കും അനാരോഗ്യംകാരണം രാധാകൃഷ്ണന് ജോലിചെയ്യാന്‍ പറ്റാത്ത അവസ്ഥയുമായി.

രാധാകൃഷ്ണനെ ഒറ്റയ്ക്കാക്കാന്‍ പറ്റാത്തതിനാല്‍ ഭാര്യ രമണിക്കും ഏതെങ്കിലും പണിക്കുപോകാന്‍ പറ്റുന്നില്ല. വാടകയും മരുന്നും മകളുടെ പഠിപ്പുമൊക്കെയായി ജീവിതം എങ്ങനെ മുന്നോട്ടുനീങ്ങുമെന്ന് ഇവര്‍ക്കറിയില്ല.

No comments:

Discuss