Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Sunday, 13 November 2011

പൂഴികള്ളന്മാര്‍


രാത്രി കാലങ്ങളില്‍ കണ്ണന്‍കടവിലെ ഇടവഴികളില്‍ കാല്‍പെരുമാറ്റവും അടക്കിപിടിച്ച സംസാരങ്ങളും നാട്ടുകാര്‍ കുറേ ദിവസമായി ശ്രദ്ധിക്കാന്‍ തുടങ്ങിയിട്ട്. എന്താണ് രാത്രിയില്‍ ഇവിടെ നടക്കുന്നത്. ഒരു പറ്റം ചെറുപ്പക്കാര്‍ ഇതിനെ കുറിച്ചറിയാന്‍ ഒരിടത്ത് യോഗം ചേര്‍ന്നു. കണ്ണന്‍കടവിലെ വിദഗ്ദരായ സി.ഐ.ഡി മൂസമാരെ ഈ കര്‍ത്തവ്യം ഏല്‍പ്പിച്ചു. സി.ഐ.ഡി മാര്‍ പാത്തും പതുങ്ങിയും അന്വേഷണം നടത്തി. ഒടുവില്‍ അവരത് കണ്ടെത്തി. പകല്‍ മുഴുവന്‍ കിടന്നുറങ്ങുന്ന ചില 'കുംഭകര്‍ണ്ണന്‍മാര്‍' രാത്രി കാലങ്ങളില്‍ പൂഴി കടത്താന്‍ ഇറങ്ങി പുറപ്പെട്ടതാണ് രാത്രി കാലങ്ങളിലെ ഈ മുറുമുറുപ്പിന് കാരണം. പീടികത്തിണ്ണയിലെ പരദൂഷണ പ്രിയരിലൂടെ കാര്യം നാട്ടുകാര്‍ മുഴുവനും അറിഞ്ഞു. സംഭവം നാട്ടിലെ ചില മാന്യന്മാര്‍ ഏറ്റെടുത്തു. പിന്നെ അന്വേഷണമായി , ചോദ്യം ചെയ്യലായി. ഒടുവില്‍ കള്ളന്മാരെയും കണ്ടെത്തി. കുറച്ചു കാലമായി കണ്ണന്‍കടവില്‍ 'ഞരമ്പ് കള്ളന്‍മാര്‍' കുറയുന്നു. പൂഴികള്ളന്മാരുടെ വരവാണ് ഞരമ്പ് രോഗികളുടെ കുറവിന് കാരണമെന്ന് മാന്യന്മാര്‍ക്ക് സംശയമുയര്‍ന്നു. പൂഴി കൊണ്ട് പോയാലും വേണ്ടീല്ല വീട്ടിലെ സ്ത്രീകള്‍ക്ക് സമാധാനത്തോടെ ഉറങ്ങാമല്ലോ എന്നും മനസ്സില്‍ കരുതി മാന്യന്മാര്‍ തല്‍ക്കാലം ആ ഫയല്‍ ക്ലോസ് ചെയ്തു.

ജോലിയില്ലാത്ത സമയങ്ങളില്‍ മക്കള്‍ക്ക് ആഹാരം കൊസുക്കേണ്ടേ എന്ന പൂഴി കള്ളന്മാരുടെ വാദവും തെറ്റന്ന് പറയാന്‍ വയ്യ. തങ്ങള്‍ ആരെയും ഉപദ്രവിക്കുകയോ പൊന്നും പണവും ഒന്നും അപഹരിക്കുകയും ചെയ്യാത്തിടത്തോളം തങ്ങളെ കുറ്റം പറയാന്‍ കഴിയില്ല എന്ന മറുവാദവും അവര്‍ ഉന്നയിക്കുന്നു. ആര്‍ത്തിയോടെ മണല്‍ ഊറ്റിയെടുക്കുന്നത് കൊണ്ട് കടലമ്മ ക്ഷോഭിക്കുമെന്നും അമ്മ തിരിച്ചു പണിയുമെന്നുമുള്ള ചില ബുദ്ധിജീവികളുടെ നിരീക്ഷണം ശ്രദ്ധേയമാണ്. അതൊക്കെ വരുന്നിടത്ത് വെച്ച് കാണാമെന്ന് 'പൂഴി കള്ളന്‍സ് അസോസിയേഷന്‍' (PKA) പ്രസിഡന്റ് കണ്ണന്‍കടവിലെ നാട്ടുകൂട്ടത്തില്‍ പറഞ്ഞു. മാത്രമല്ല രാത്രി കാലങ്ങളില്‍ പോലീസുകാര്‍ ഇട്ട് ഓടിക്കുന്നത് കാരണം ഉണ്ടാവുന്ന പരിക്കുകള്‍ക്ക് ഗവര്‍മെന്റ് ധനസഹായം പ്രഖ്യാപ്പിക്കണം എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ഇതിനായി ഒരു ഭീമ ഹരജി കൊടുക്കാനുള്ള ഒരുക്കത്തിലാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു.

അത് എന്ത് തന്നെ ആയാലും കണ്ണന്‍കടവുകാര്‍ ഉറങ്ങുമ്പോള്‍ കള്ളന്‍മാര്‍ അവരുടെ ജോലിയില്‍ സജീവമായിരിക്കും.
'വെളിച്ചം ദുഖമാണുണ്ണീ ഇരുട്ടല്ലോ സുഖപ്രദം'
 

ആര്‍ കെ കണ്ണന്‍കടവ് 

Discuss