Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Sunday, 12 February 2012

കടലുണ്ടി കയര്‍ വ്യവസായ സഹ.സംഘം പ്രതിസന്ധിയില്‍





കോഴിക്കോട്: ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താനാകാത്തതുമൂലം കടലുണ്ടിയിലെ കയര്‍വ്യവസായ സഹകരണസംഘം പ്രതിസന്ധിയില്‍. ഉത്പന്നങ്ങള്‍ കയര്‍ഫെഡ് ഗോഡൗണിലും സംഘത്തിന്റെ സംഭരണശാലയിലും കെട്ടിക്കിടക്കാന്‍ തുടങ്ങിയതോടെ ഇവിടെ പണിയെടുക്കുന്ന 255- ഓളം സ്ത്രീ തൊഴിലാളി കുടുംബങ്ങള്‍ പട്ടിണിയുടെ വക്കി

ലാണ്.

മൂന്നു മാസത്തിലധികമായി ഈ തൊഴിലാളികള്‍ക്കു കൂലിയും ലഭിക്കുന്നില്ല. 1958-ല്‍ പ്രവര്‍ത്തനം തുടങ്ങിയ സംഘം ഉത്പന്ന വൈവിധ്യവത്കരണം കൊണ്ടും ഗുണമേന്മയുള്ള ഉത്പന്നം കൊണ്ടും മികച്ച നിലയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. ചൂടിപ്പായകള്‍, ചെറിയ തടുക്കുകള്‍, ചകിരി ആഭരണങ്ങള്‍, വിവിധയിനം ചൂടികള്‍ എന്നിവയായിരുന്നു ഇവിടെ ഉത്പാദിപ്പിച്ചിരുന്നത്. ഉത്പന്നങ്ങള്‍ക്ക് വിപണി കിട്ടാതായതോടെ സംഘത്തിന്റെ സംഭരണശാലയില്‍ അഞ്ച് ലക്ഷത്തിന്റെയും കയര്‍ഫെഡ് ഗോഡൗണില്‍ രണ്ട് ലക്ഷത്തിന്റെയും ഉത്പന്നങ്ങളാണ് കെട്ടിക്കിടക്കുന്നത്.


കയര്‍ഫെഡും ബേപ്പൂര്‍ കയര്‍ ക്ലസ്റ്റര്‍ കണ്‍സോര്‍ഷ്യവും നല്‍കുന്ന ചകിരിനാരുപയോഗിച്ചാണ് ഇവിടെ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നത്. തയ്യാറാക്കുന്ന ഉത്പന്നങ്ങള്‍ കയര്‍ഫെഡ് മുഖേനയാണ് വിപണിയിലെത്തിക്കുന്നത്. കയര്‍ഫെഡ് ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താനാകാത്തതാണ് പ്രതിസന്ധിക്കിടയാക്കിയിട്ടുള്ളത്. പച്ച ചകിരി നാരാണ് ഇപ്പോള്‍ കയര്‍ഫെഡ് സംഘത്തിന് ഉത്പാദനത്തിന് നല്‍കുന്നത്. ഇത്തരം നാരുകള്‍കൊണ്ടുള്ള ഉത്പന്നങ്ങള്‍ക്ക് വിപണിയില്‍ പ്രിയം കുറവാണ്. നേരത്തേ അഴുകിയ തൊണ്ടില്‍ നിന്നുള്ള നാരായിരുന്ന സംഘത്തിന് ലഭിച്ചിരുന്നത്. പച്ചത്തൊണ്ടില്‍ നിന്ന് നാര് ഉത്പാദിപ്പിക്കാനുള്ള സര്‍ക്കാറിന്റെ തീരുമാനമാണ് ചകിരി ഉത്പന്നങ്ങള്‍ക്ക് വിപണിയിലെ പ്രിയം കുറയാനിടയാക്കിയതെന്ന് ഈ മേഖലയിലുള്ളവര്‍ പറയുന്നു.


വിവിധ കയറുത്പന്നങ്ങള്‍ നിര്‍മിക്കാനുള്ള എല്ലാ നൂതന സംവിധാനങ്ങളുമുള്ളതാണ് സംഘത്തിന്റെ പ്രബോധിനി കോട്ടക്കുന്നിലുള്ള ഫാക്ടറി. സെമി ഓട്ടോമാറ്റിക് ലൂം, വൂഡണ്‍ ലൂം, ഫ്രെയിം മാറ്റ് മെഷീന്‍, മോട്ടോര്‍ റാട്ട്, ഇലക്ട്രിക് റാട്ട്, പരമ്പരാഗത റാട്ട് തുടങ്ങി ഉത്പാദനത്തിനാവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും തൊഴിലാളികളും ഇവിടെ ലഭ്യമാണ്.


2006-'07 വര്‍ഷം വരെ സംഘത്തിന് സര്‍ക്കാറില്‍ നിന്ന് പ്രവര്‍ത്തന മൂലധനം ലഭിച്ചിരുന്നു. 2008 മുതല്‍ ഇതും മുടങ്ങിക്കിടക്കുകയാണ്. പ്രവര്‍ത്തനമൂലധനം ലഭിച്ചിരുന്നെങ്കില്‍ സംഘം നേരിടുന്ന പ്രതിസന്ധിക്ക് ഒരു പരിധിവരെ സഹായകമാവുമായിരുന്നു. ഇവിടെ നിന്ന് ലഭിക്കുന്ന കൂലികൊണ്ട് മാത്രം ഉപജീവനം നടത്തുന്നവരാണ് മിക്ക തൊഴിലാളി കുടുംബങ്ങളും.


നിര്‍മിച്ച ഉത്പന്നങ്ങള്‍ തന്നെ സംഭരണ ശാലകളില്‍ കെട്ടിക്കിടക്കാന്‍ തുടങ്ങിയതോടെ ആഴ്ചകളായി സംഘത്തില്‍ പണിനിര്‍ത്തിവെച്ചിരിക്കുകയാണ്. ഒരു വര്‍ഷം 400 ക്വിന്റല്‍ വരെ ഉത്പാദനം നടത്തിയിരുന്ന സംഘത്തിന് പ്രതിസന്ധി മൂലം ഉത്പാദനം കുറയ്‌ക്കേണ്ട അവസ്ഥയുമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 300ക്വിന്റല്‍ ഉത്പാദനം മാത്രമാണ് നടത്താനായത്. ഈ വര്‍ഷം ഉത്പാദനം ഇതിലും കുറയുമെന്ന ആശങ്കയിലാണ് തൊഴിലാളികള്‍.


പ്രശ്‌നം പരിഹരിക്കാന്‍ ജനവരി 24-ന് ചേര്‍ന്ന ബോര്‍ഡ് മീറ്റിങ്ങില്‍ തീരുമാനമായിട്ടുണ്ട്. രണ്ടാഴ്ചയ്ക്കകം കെട്ടിക്കിടക്കുന്ന മുഴുവന്‍ ഉത്പന്നങ്ങളും വിപണിയിലെത്തിക്കാനും സംഘങ്ങള്‍ക്കുള്ള കുടിശ്ശികകള്‍ വിതരണം ചെയ്യാനാകുമെന്നും പ്രതീക്ഷിക്കുന്നതായി അധികൃതര്‍ പറഞ്ഞു. ആലപ്പുഴ, ചെന്നൈ, ചേര്‍ത്തല എന്നിവിടങ്ങളിലേക്ക് കൂടുതല്‍ ഉത്പന്നങ്ങള്‍ കയറ്റി അയയ്ക്കാനാണ് തീരുമാനം.


No comments:

Discuss